കാപ്പില്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് യുവാവും ഭാര്യാസഹോദരനും മരിച്ചു
വര്‍ക്കല: ഇടവ കാപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ടു യുവാക്കള്‍ തിരയില്‍പ്പെട്ട് മരിച്ചു.
ലണ്ടന്‍: കോവിഡിനേക്കാള്‍ മാരകമായ ആഗോള മഹാമാരിയായി പുതിയ പകര്‍ച്ചവ്യാധി 'ഡിസീസ് എക്‌സ്' പടര്‍ന്ന് പിടിച്ചേക്കുമെന്ന് മുന്നറിയിപ്പ്. യുകെ വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് മേധാവിയായിരുന്ന ആരോഗ്യവിദഗ്ധ കേറ്റ് ബിങ്ങാം ആണ് മുന്നറിയിപ്പ് നല്‍കുന്നത്. പുതിയ രോഗാണുവിന് ലോകാരോഗ്യ സംഘടനയാണ് 'ഡിസീസ് എക്‌സ്' എന്നു പേരിട്ടത്.
പുതിയ രോഗാണു വൈറസോ ബാക്ടീരിയയോ ഫംഗസോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. രോഗത്തിന് ചികിത്സകളൊന്നും നിലവില്‍ ഇല്ലെന്നതാണ് ഏറ്റവും വലിയ ആശങ്ക. 1918-20 കാലഘട്ടത്തില്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്‌ളൂ പോലെ കടുപ്പമേറിയതാകും 'ഡിസീസ് എക്‌സ്' എന്നാണു കണക്കുകൂട്ടല്‍. അന്ന് സ്പാനിഷ് ഫ്‌ളൂ ബാധിച്ച് ലോകമാകെ 50 ദശലക്ഷം ആളുകള്‍ മരിച്ചിരുന്നു. അതുപോലെ ഭീകരമാകും പുതിയ രോഗവും.
ഇതിനെ നേരിടാന്‍ കൂട്ട വാക്‌സിനേഷനായും ഡോസുകള്‍ റെക്കോര്‍ഡ് സമയത്തില്‍ കൈമാറാനായും ലോകം തയാറെടുക്കണം. ഇതുവരെ ശാസ്ത്രജ്ഞര്‍ ആകെ 25 വൈറസ് ഫാമിലിയെയാണ് തിരിച്ചറിഞ്ഞത്. തിരിച്ചറിയപ്പെടാത്ത ഒരു ദശലക്ഷത്തിലേറെ വേരിയന്റുകളുണ്ട്. ഒരു സ്പീഷിസില്‍നിന്ന് മറ്റൊന്നിലേക്ക് രോഗം പരത്താന്‍ ശേഷിയുള്ളവയും കൂട്ടത്തിലുണ്ടാകുമെന്ന് കേറ്റ് ബിങ്ങാം പറയുന്നു.
ആധുനിക ജീവിതത്തിനും ലോകക്രമത്തിനും മനുഷ്യര്‍ നല്‍കുന്ന വിലയാണ് മഹാമാരികളുടെ വര്‍ദ്ധനയെന്നും അവര്‍ അഭിപ്രായപ്പെട്ടു. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി രാജ്യങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ രോഗങ്ങള്‍ വേഗത്തില്‍ എല്ലായിടത്തുമെത്തും. കൂടുതല്‍ ആളുകള്‍ നഗരങ്ങളിലേക്കു ചേക്കറുന്നതും ജനങ്ങളുടെ സമ്പര്‍ക്കം കൂടുന്നതും രോഗവ്യാപനത്തിന് ആക്കം കൂട്ടുന്നുവെന്നും കേറ്റ് ബിങ്ങാം ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വര്‍ക്കല: ഇടവ കാപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ടു യുവാക്കള്‍ തിരയില്‍പ്പെട്ട് മരിച്ചു.
ബാര്‍ബഡോസ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ കിരീടം ആരു നേടും. ഈ ചേദ്യത്തിന്റെ ഉത്തരമറിയാന്‍ ഇനി
അഞ്ചല്‍: കനറാബാങ്കും ഗ്രാമീണ വികസനവകുപ്പും സംയുക്തമായി നടത്തുന്ന കനറാബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍
©2023 PressKerala . All rights reserved | Designed & Coded by Jibin George
Subscribe to Our Newsletter