കാപ്പില്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് യുവാവും ഭാര്യാസഹോദരനും മരിച്ചു
വര്‍ക്കല: ഇടവ കാപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ടു യുവാക്കള്‍ തിരയില്‍പ്പെട്ട് മരിച്ചു.
കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ (73) സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ നടത്തി. പാര്‍ട്ടി പ്രവര്‍ത്തകരുടെ നിലയ്ക്കാത്ത മുദ്രാവാക്യവിളികള്‍ക്കിടെ കാനത്തെ കൊച്ചുകളപ്പുരയിടം വീടിന്റെ തെക്കുവശത്തെ പുളിമരച്ചോട്ടില്‍ മകന്‍ സന്ദീപ് ആണ് ചിതയ്ക്ക് തീ കൊളുത്തിയത്.
മാതാപിതാക്കളായ വി.കെ.പരമേശ്വരന്‍ നായര്‍, ടി.കെ.ചെല്ലമ്മ എന്നിവരുടെ അന്ത്യവിശ്രമ സ്ഥലത്തിനടുത്താണ് കാനത്തിനും ചിത ഒരുക്കിയത്. മതാചാരങ്ങളൊന്നുമില്ലാതെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍.ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ, മന്ത്രിമാര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കാനം വിടവാങ്ങിയതോടെ
സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വത്തിന് നല്‍കി. സിപിഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ കെ.പി.രാജേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ബിനോയ് വിശ്വത്തെ കാനം രാജേന്ദ്രന്റെ പിന്‍ഗാമിയായി എതിരില്ലാതെ തിരഞ്ഞെടുത്തതായി ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ പ്രഖ്യാപിച്ചു. 28ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനത്തിന് അംഗീകാരം നല്‍കും. മുന്‍മന്ത്രിയായ ബിനോയ് വിശ്വം (68) കോട്ടയം വൈക്കം സ്വദേശിയാണ്.
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വര്‍ക്കല: ഇടവ കാപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ടു യുവാക്കള്‍ തിരയില്‍പ്പെട്ട് മരിച്ചു.
ബാര്‍ബഡോസ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ കിരീടം ആരു നേടും. ഈ ചേദ്യത്തിന്റെ ഉത്തരമറിയാന്‍ ഇനി
അഞ്ചല്‍: കനറാബാങ്കും ഗ്രാമീണ വികസനവകുപ്പും സംയുക്തമായി നടത്തുന്ന കനറാബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍
©2023 PressKerala . All rights reserved | Designed & Coded by Jibin George
Subscribe to Our Newsletter