കൂട്ടിക്കട റെയില്‍വേ ഗേറ്റ് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യം
കൊല്ലം: പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയയുമായി കാല്‍നടയാത്രപോലും ദുഷ്കരമായ കൂട്ടിക്കട റെയില്‍വേ ഗേറ്റ് റോഡ്
വര്‍ക്കല: ഇടവ കാപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ടു യുവാക്കള്‍ തിരയില്‍പ്പെട്ട് മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ പ്ലാമൂട് വാവരഴികത്തുവീട്ടില്‍ അന്‍വര്‍(34), ഭാര്യാ സഹോദരന്‍ ചാത്തന്നൂര്‍ ശീമാട്ടി ജംഗ്ഷന്‍ കാരംകോട് കൊച്ചുവിള പള്ളിക്ക് സമീപം വലിയവീട്ടില്‍ അല്‍ അമീന്‍(24) എന്നിവരാണ് മരിച്ചത്.
ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക് 12.30-ഓടെ കാപ്പില്‍ പൊഴിയിലായിരുന്നു അപകടം. അന്‍വറും ഭാര്യ ആമിനയും രണ്ടുവയസ്സുള്ള മകന്‍ ആദം സെയ്യാനും ആമിനയുടെ സഹോദരന്‍ അല്‍ അമീനും ബന്ധുവായ അര്‍ഷാദും ഉച്ചയോടെയാണ് കാപ്പില്‍ തീരത്തെത്തിയത്. അന്‍വറും അല്‍ അമീനും കടലില്‍ ഇറങ്ങി. ആമിനയും മകനും ബന്ധുവും കരയില്‍ ഇരിക്കുകയായിരുന്നു. ഇതിനിടെ ശക്തമായ തിരയിലും അടിയൊഴുക്കിലും പെട്ട് അന്‍വറും അല്‍ അമീനും മുങ്ങിത്താഴ്ന്നു.
ആളുകള്‍ ബഹളം വച്ചതോടെ മത്സ്യത്തൊഴിലാളികളും കരയിലുണ്ടായിരുന്നവരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ഒരു മണിയോടെ അല്‍ അമീന്റെ മൃതദേഹം പൊഴിയുടെ ഭാഗത്തും രണ്ടു മണിയോടെ അന്‍വറിന്റെ മൃതദേഹം വെറ്റക്കട ഭാഗത്തും കണ്ടെത്തി.
കാപ്പില്‍ തീരത്ത് ഒരു ലൈഫ് ഗാര്‍ഡുണ്ടെങ്കിലും ഞായറാഴ്ച അവധിയിലായിരുന്നു. മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അന്‍വര്‍ തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായിരുന്നു. പ്രവാസിയായ അല്‍ അമീന്‍ ബക്രീദ് അവധിക്കാണ് നാട്ടിലെത്തിയത്. അടുത്തദിവസം തിരികപ്പോകാനിരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
കൊല്ലം: പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയയുമായി കാല്‍നടയാത്രപോലും ദുഷ്കരമായ കൂട്ടിക്കട റെയില്‍വേ ഗേറ്റ് റോഡ്
അഞ്ചല്‍: പുനലൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളില്‍ നിന്ന് എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍
ബാര്‍ബഡോസ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ കിരീടം ആരു നേടും. ഈ ചേദ്യത്തിന്റെ ഉത്തരമറിയാന്‍ ഇനി
©2023 PressKerala . All rights reserved | Designed & Coded by Jibin George
Subscribe to Our Newsletter