Header ads

CLOSE

നടിയെ ആക്രമിച്ച കേസ്: വിധി പറയാന്‍ 8 മാസം കൂടി വേണമെന്ന് വിചാരണക്കോടതി

നടിയെ ആക്രമിച്ച കേസ്: വിധി പറയാന്‍  8 മാസം കൂടി വേണമെന്ന് വിചാരണക്കോടതി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ കേസില്‍ വിധി പറയാന്‍ എട്ടു മാസം കൂടി വേണമെന്നും 2024 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്നും  ആവശ്യപ്പെട്ട് വിചാരണക്കോടതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സാക്ഷിവിസ്താരം മാത്രം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസമെങ്കിലും വേണം.
ആറു സാക്ഷികളുടെ വിസ്താരം കൂടി പൂര്‍ത്തിയാക്കാനുണ്ട്. വിചാരണയ്ക്ക് കോടതിയുടെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടായിട്ടില്ലെന്നും വിചാരണക്കോടതി റിപ്പോര്‍ട്ടില്‍ പറയുന്നു. വിചാരണ കഴിവതും വേഗം പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. കേസ് വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads