Header ads

CLOSE

ഏഷ്യന്‍ ഗെയിംസ്: ഷോട്ട് പുട്ടില്‍ തജീന്ദര്‍പാല്‍ സിംഗിനും സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലെയ്ക്കും സ്വര്‍ണ്ണം

ഏഷ്യന്‍ ഗെയിംസ്:  ഷോട്ട് പുട്ടില്‍  തജീന്ദര്‍പാല്‍ സിംഗിനും  സ്റ്റീപ്പിള്‍ചേസില്‍  അവിനാഷ് സാബ്ലെയ്ക്കും സ്വര്‍ണ്ണം

അവിനാഷ് സാബ്ലെ 

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില്‍ ഇന്ത്യയ്ക്ക് ഇന്ന് രണ്ട് സ്വര്‍ണ്ണം. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി. എട്ട് മിനിറ്റ് 19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് താരം സ്വര്‍ണമണിഞ്ഞത്. ഷോട്ട് പുട്ടില്‍ തജീന്ദര്‍പാല്‍ സിങ്ങും സ്വര്‍ണം നേടി. 20.36 മീറ്റര്‍ കണ്ടെത്തിയാണ് താരം സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. ഇതോടെ ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ്ണനേട്ടം 13 ആയി. നിലവില്‍ 13 സ്വര്‍ണവും 16 വീതം വെള്ളിയും വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 45ലെത്തി. വനിതകളുടെ 50 കി.ഗ്രാം വിഭാഗത്തില്‍ സെമിയില്‍ തായ്‌ലന്‍ഡിന്റെ ചുതാമത് റസ്‌കത്തിനോട് പരാജയപ്പെട്ട നിഖാത് സരീന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ക്വാര്‍ട്ടറില്‍ ജോര്‍ദാന്റെ ഹനാന്‍ നാസറെ 53 സെക്കന്‍ഡില്‍ ഇടിച്ചിട്ട് സെമിയിലെത്തിയതോടെ സരീന്‍ പാരിസ് ഒളിമ്പിക്സ് യോഗ്യത ഉറപ്പാക്കിയിരുന്നു.
എട്ടാം ദിനമായ ഞായറാഴ്ച ഷൂട്ടിംഗിലും ഇന്ത്യ തിളങ്ങി. പുരുഷന്‍മാരുടെ വ്യക്തിഗത ട്രാപ് ഷൂട്ടിംഗില്‍ മൂന്നാം സ്ഥാനത്തെത്തിയ കിയാനന്‍ ഡാറിയസ് ചെനായ് വെങ്കലം നേടി. നേരത്തെ പുരുഷന്‍മാരുടെ ട്രാപ് ഷൂട്ടിംഗ് ടീം ഇനത്തില്‍ ഇന്ത്യ സ്വര്‍ണ്ണം നേടിയിരുന്നു. സൊരാവര്‍ സിംഗ്, പൃഥ്വിരാജ് ടൊണ്‍ഡയ്മാന്‍ എന്നിവര്‍ക്കൊപ്പം സ്വര്‍ണ്ണം നേടിയ കിയാനന്‍ ഡാറിയസ് ചെനായ് ആണ് ഇന്ന് വ്യക്തിഗത ഇനത്തില്‍ വെങ്കലം നേടിയത്.വനിതാ വിഭാഗം ട്രാപ് ഷൂട്ടിംഗില്‍ ഇന്ത്യന്‍ ടീം വെള്ളി നേടി. മനീഷ കീര്‍, പ്രീതി രജാക്, രാജേശ്വരി കുമാരി എന്നിവരടങ്ങിയ ടീമാണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. വനിതകളുടെ ഗോള്‍ഫില്‍ അതിഥി അശോക് ഇന്ന് വെള്ളി നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസ് ഗോള്‍ഫ് ചരിത്രത്തില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടുന്ന ആദ്യ വനിതയെന്ന നേട്ടവും അതിഥി സ്വന്തമാക്കി.
 

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads