കാപ്പില്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് യുവാവും ഭാര്യാസഹോദരനും മരിച്ചു
വര്‍ക്കല: ഇടവ കാപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ടു യുവാക്കള്‍ തിരയില്‍പ്പെട്ട് മരിച്ചു.
തിരുവനന്തപുരം: സപ്ലൈകോ വഴി വിതരണം ചെയ്യുന്ന, സബ്സിഡിയുള്ള 13 ഇനം അവശ്യസാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗം തീരുമാനിച്ചു. ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയഅരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയുടെ വിലകൂട്ടാനാണ് തീരുമാനം. വില എത്രമാത്രം കൂട്ടണമെന്ന കാര്യം തീരുമാനിക്കാന്‍ യോഗം ഭക്ഷ്യമന്ത്രിയെ ചുമതലപ്പെടുത്തി.
സബ്സിഡിയോടെ അവശ്യസാധനങ്ങള്‍ നല്‍കുമ്പോള്‍ 500 കോടിയിലധികം രൂപയുടെ ബാധ്യതയുണ്ടാകുന്നുവെന്ന് സപ്ലൈക്കോ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ ബാധ്യത സര്‍ക്കാര്‍ വീട്ടണം, അല്ലെങ്കില്‍ അവശ്യസാധനങ്ങളുടെ വില കാലാനുസൃതമായി വര്‍ദ്ധിപ്പിക്കണം എന്ന് സപ്ലൈക്കോ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് നയപരമായ തീരുമാനമെന്ന നിലയില്‍ എല്‍ഡിഎഫ് യോഗം വിഷയം ചര്‍ച്ചചെയ്ത് വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.
2016-ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് അവശ്യസാധനങ്ങളുടെ വില കൂട്ടില്ലെന്ന് എല്‍ഡിഎഫ് വാഗ്ദാനം നല്‍കിയിരുന്നു. അപ്രകാരം കഴിഞ്ഞ ഏഴ് വര്‍ഷവും വില കൂട്ടിയിരുന്നില്ല. എന്നാലിപ്പോള്‍ ഈ വാഗ്ദാനം ലംഘിച്ചാണ് വിലവര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ 11 വര്‍ഷം വിപണി ഇടപെടല്‍ നടത്തിയ ഇനത്തില്‍ 1525.34 കോടി രൂപ സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കാനുണ്ട്.
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വര്‍ക്കല: ഇടവ കാപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ടു യുവാക്കള്‍ തിരയില്‍പ്പെട്ട് മരിച്ചു.
ബാര്‍ബഡോസ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ കിരീടം ആരു നേടും. ഈ ചേദ്യത്തിന്റെ ഉത്തരമറിയാന്‍ ഇനി
അഞ്ചല്‍: കനറാബാങ്കും ഗ്രാമീണ വികസനവകുപ്പും സംയുക്തമായി നടത്തുന്ന കനറാബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍
©2023 PressKerala . All rights reserved | Designed & Coded by Jibin George
Subscribe to Our Newsletter