Header ads

CLOSE

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സൂര്യനുദിച്ചു; വിക്രം ലാന്‍ഡറും റോവറും ഉറക്കമുണരുമെന്ന പ്രതീക്ഷയില്‍ ലോകം

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍  സൂര്യനുദിച്ചു;  വിക്രം ലാന്‍ഡറും റോവറും ഉറക്കമുണരുമെന്ന  പ്രതീക്ഷയില്‍ ലോകം

ബംഗളുരു: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സൂര്യനുദിച്ചു. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍-3 ദൗത്യം മിഴി തുറക്കുമോ എന്നറിയാനുള്ള ആകംക്ഷയിലാണ് ശാസ്ത്രലോകം. സെപ്റ്റംബര്‍ നാലിന് രാവിലെ എട്ട് മണിക്ക് സ്ലീപ്പ് മോഡിലേക്ക് മാറിയ ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡറും സെപ്റ്റംബര്‍ രണ്ടിന് ഉറക്കത്തിലായ പ്രഗ്യാന്‍ റോവറും ഉണരുമോ എന്നറിയാന്‍ കാത്തിരിക്കുകയാണെല്ലാവരും. ഉറക്കമുണര്‍ന്ന് ലാന്‍ഡറും റോവറും പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് ഐഎസ്ആര്‍ഒ പ്രതീക്ഷിക്കുന്നത്.
ഇത് സംബന്ധിച്ച വിവരം 22ന് (നാളെ) ലഭിക്കും. നിര്‍ദ്ദിഷ്ട ദൗത്യ കാലാവധി വിജയകരമായി പൂര്‍ത്തിയാക്കി, ചന്ദ്രനെ ക്കുറിച്ച് ഇത് വരെ അറിയാത്ത പല രഹസ്യങ്ങളും വെളിച്ചത്ത് കൊണ്ടുവന്ന ഇന്ത്യയുടെ അഭിമാന ദൗത്യമായിരുന്നു ചന്ദ്രയാന്‍-3. ഉറങ്ങും മുമ്പ് വിജയകരമായി പൂര്‍ത്തിയാക്കിയ ചാട്ടവും രണ്ടാം 'സോഫ്റ്റലാന്‍ഡിംഗും' ഇസ്രൊ എന്‍ജിനീയറിംഗിലെ മികവിന്റെ സാക്ഷ്യമാണ്. ഇനി ഉറക്കമെണീറ്റില്ലെങ്കിലും പ്രതീക്ഷിച്ചതിലും കൂടുതല്‍ നല്‍കിയ ദൗത്യമാണ് ചന്ദ്രയാന്‍ മൂന്ന് എന്ന യാഥാര്‍ത്ഥ്യത്തില്‍ മാറ്റമില്ല. എങ്കിലും ലാന്‍ഡറും റോവറും വീണ്ടും എഴുന്നേറ്റാല്‍ അത് വന്‍ നേട്ടമാകും.
ന്യൂക്ലിയര്‍ ഹീറ്റിംഗ് സംവിധാനമൊന്നുമില്ലാതെ ചാന്ദ്ര രാത്രിയിലെ അതിശൈത്യം  അതിജീവിക്കാന്‍ ലാന്‍ഡറിനായാല്‍ അത് വലിയ വിജയമാകും. ചന്ദ്രനിലെ ലാന്‍ഡിംഗ് സ്ഥാനത്ത് സൂര്യന്‍ ഉദിച്ചെങ്കിലും ലാന്‍ഡറിന്റെ സോളാര്‍ പാനലുകള്‍ക്ക് ഊര്‍ജ്ജോത്പാദനം നടത്താന്‍ ആവശ്യമായ അത്ര പ്രകാശവും ചൂടും എത്താന്‍ കാത്തിരിക്കണം. 22 ആകുമ്പോഴേക്കും സാഹചര്യം അനുകൂലമാകുമെന്നാണ് ഇസ്രോയുടെ കണക്കുകൂട്ടല്‍.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads