Header ads

CLOSE

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് മാര്‍ച്ച് 31 വരെ സമയം അനുവദിച്ചു

നടിയെ ആക്രമിച്ച കേസ്:  വിചാരണയ്ക്ക് മാര്‍ച്ച് 31 വരെ സമയം അനുവദിച്ചു

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ മാര്‍ച്ച് 31 വരെ സുപ്രീം കോടതി സമയം അനുവദിച്ചു. വിചാരണയ്ക്ക് എട്ട് മാസം കൂടി സമയം അനുവദിക്കണമെന്ന വിചാരണക്കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് കോടതി നടപടി. 
ഇതിനിടെ, സമയം നീട്ടിച്ചോദിച്ച വിചാരണക്കോടതി ജഡ്ജിക്കെതിരെ  രൂക്ഷ വിമര്‍ശനം ഉന്നയിച്ച ദിലീപിന്റെ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി കേസ് മനപ്പൂര്‍വ്വം വൈകിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി.വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടെങ്കിലും ജഡ്ജിമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരുടെ ബഞ്ച് അംഗീകരിച്ചില്ല. ആറ് പേരുടെ വിചാരണ പൂര്‍ത്തിയാക്കാനുണ്ടെന്നും അതിനു മാത്രം മൂന്ന് മാസത്തിലേറെയെടുക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് 8 മാസം കൂടി സമയം തേടിയത്. അഞ്ച് സാക്ഷികളുടെ മൊഴിയെടുത്ത ഒരു മജിസ്‌ട്രേട്ടും രണ്ട് അന്വേഷണ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 6 പേരുടെ സാക്ഷിവിസ്താരമാണ് പൂര്‍ത്തിയാകാനുള്ളത്. 
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads